കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂട്ട രാജി. സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രഖ്യാപനവുമായി പശ്‌ചിമ ബംഗാളിലെ രണ്ട് നേതാക്കള്‍കൂടി രംഗത്ത് വന്നിരിക്കുകയാണ്. മമത ബാനര്‍ജിയുടെ വലം കൈ എന്നറിയപ്പെട്ടിരുന്ന നേതാവായ സുവേന്ദുവിന്റെ രാജി പാര്‍ട്ടിക്ക് വന്‍ പ്രഹരമാണ് ഏല്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് നേതാക്കള്‍ കൂടി തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നതായി വാര്‍ത്ത പുറത്തുവന്നത്.
സൗത്ത് ബംഗാള്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എസ്ബിഎസ്ടിസി) ചെയര്‍മാന്‍ കേണല്‍ (റിട്ട.) ദീപ്‌താങ്ഷു ചൗധരി തന്റെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് അയച്ചു.
West Bengal: Chairman of South Bengal State Transport Corporation (SBSTC) Col. (R) Diptangshu Choudhary tenders his resignation to Chief Minister Mamta Banerjee pic.twitter.com/L7K28B89v1
— ANI (@ANI) December 17, 2020
ചൗധരിക്ക് പുറമെ അസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയര്‍മാന്‍ പദവിയില്‍നിന്ന് പാര്‍ട്ടി നേതാവ് ജിതേന്ദ്ര തിവാരിയും രാജിവെച്ചതായിദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു.
ഒരു മാസം മുന്‍പ് മന്ത്രി സ്‌ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസമാണ് എംഎല്‍എ സ്‌ഥാനവും രാജി വെച്ചത്. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഈ ആഴ്‌ച അവസാനം കേന്ദ്രമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അപ്പോള്‍ പാര്‍ട്ടി പ്രവേശം നടക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read Also: കുണാൽ കമ്രക്ക് എതിരായ കോടതി അലക്ഷ്യ ഹരജി; വെള്ളിയാഴ്‌ച വിധി പറയും