കൊല്‍ക്കത്ത: നരേന്ദ്ര മോദിക്ക് തന്നോട് അസൂയയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സര്‍വമത സമാധാന യോഗത്തില്‍ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വിമര്‍ശനം. റോം ആസ്‌ഥാനമായുള്ള കത്തോലിക്കാ ഫൗണ്ടേഷന്റെ യോഗത്തില്‍ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പോകാനാണ് മമത കേന്ദ്രത്തിന്റെ അനുമതി തേടിയത്.
”റോമില്‍ ലോകസമാധാനത്തെ കുറിച്ച് ഒരു യോഗം ഉണ്ടായിരുന്നു, അവിടേക്ക് എന്നെ ക്ഷണിച്ചു. ജര്‍മന്‍ ചാന്‍സലര്‍, പോപ്പ് (ഫ്രാന്‍സിസ്) എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇറ്റലി എനിക്ക് പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. എന്നിട്ടും കേന്ദ്രം അനുമതി നിഷേധിച്ചു”- മമത പറഞ്ഞു. ഒരു സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് മമത ആരോപിച്ചു.
കേന്ദ്രത്തിന് തന്നെ തടയാന്‍ കഴിയില്ലെന്നും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യം ഉള്ളതുകൊണ്ടല്ല. രാജ്യത്തിന് ലഭിക്കുന്ന ആദരവ് ആണിതെന്നും മമത കൂട്ടിച്ചർത്തു.
Read also: 50 ശതമാനം വനിതാ സംവരണം കോടതികളിലും നടപ്പാവണം; സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്