ന്യൂഡെൽഹി: വനിതകൾക്ക് 50 ശതമാനം സംവരണം എന്നത് അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം ഇവിടെ ഇല്ലെങ്കിലും താൻ ആഹ്ളാദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കീഴ്‌ക്കോടതിയിൽ നാൽപത് ശതമാനത്തിൽ താഴെയാണ് വനിത ജഡ്‌ജിമാരുടെ എണ്ണം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇത് 11 ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ ലോ സ്‌കൂളുകളിലെ വനിതാ സംവരണത്തെ ശക്‌തമായി പിന്തുണക്കുന്നു. ഇതിലൂടെ കൂടുതൽ സ്‌ത്രീകൾ നിയമരംഗത്തേക്ക് കടന്നു വരുമെന്നും, 50 ശതമാനം എന്ന നേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ജഡ്‌ജിമാരെ ആദരിക്കുന്നതിനായി വനിതാ അഭിഭാഷകർ സംഘടിപ്പിച്ച പരിപാടിയിലാണ് എൻവി രമണയുടെ പ്രതികരണം. ദസറ അവധിക്കുശേഷം നേരിട്ട് വാദം കേൾക്കുന്നത് ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു. കോടതികൾ തുറക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ല.
പലകാരണങ്ങൾ കൊണ്ടും മുതിർന്ന ജഡ്‌ജിമാർ ഉൾപ്പെടെയുള്ളവർക്ക് കോടതിയിൽ നേരിട്ട് എത്തുന്നതിൽ താൽപര്യമില്ല. ജഡ്‌ജിമാർക്ക് ഇക്കാര്യത്തിൽ മറ്റ് പ്രശ്‌നങ്ങളില്ല. ബുദ്ധിമുട്ടുള്ളത് അഭിഭാഷകർക്കും ക്ളർക്കുമാർക്കും ആണെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
Read Also: അനുനയ നീക്കവുമായി നേതൃത്വം; വഴങ്ങാതെ വിഎം സുധീരൻ