തൃശൂർ: അബലയല്ലെന്ന ബോധ്യത്തില്‍ നിന്നാണ് സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നതെന്നും സര്‍ഗവാസനകളെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും കവിയുമായ കെ സച്ചിദാനന്ദൻ.
കുടുംബശ്രീയും, കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്‌തമായ കുടുംബശ്രീ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന ‘സര്‍ഗം 2022‘ സാഹിത്യ ശിൽപശാല ഉൽഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം. സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സിപി അബൂബക്കര്‍ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
എഴുത്തുകാരായ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്, ദീപാ നിശാന്ത്, മജീദ് സെയ്‌ദ്, അശ്വിനി ആര്‍ ജീവന്‍, ലിസി, അബിന്‍ ജോസഫ്, ഇ സന്ധ്യ, എന്‍ജി നയനതാര, കുടുംബശ്രീ ഡയറക്‌ടര്‍ ആശാ വര്‍ഗീസ്, കില അര്‍ബന്‍ സീനിയര്‍ ഫാക്കല്‍റ്റി ഡോ. കെ രാജേഷ്, ജില്ലാ അസിസ്‌റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എഎസ് ശ്രുതി, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് കെ രാധാകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. ശിൽപശാല വെള്ളിയാഴ്‌ച സമാപിക്കും.
Read Also: സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് വീണ്ടും ജേക്കബ് തോമസ്