കോഴിക്കോട്: നവീകരിച്ച മാനാഞ്ചിറ മൈതാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മൈതാനത്തിന്റെ ഉൽഘാടനം നേരത്തെ തന്നെ നടത്തിയതായിരുന്നു എങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് തുറന്നിരുന്നില്ല.
രാവിലെ ആറുമുതൽ പത്തുവരെ പ്രഭാതസവാരിക്കും വ്യായാമങ്ങൾക്കുമായി മൈതാനം തുറക്കും. വ്യായാമത്തിനുള്ള ഉപകരണങ്ങളെല്ലാം ഇവിടെയുണ്ട്. വൈകീട്ട് പതിവുപോലെ മൂന്ന് മുതലാണ് തുറക്കുക.
അതേസമയം മാനാഞ്ചിറയുടെ ഒരുഭാഗത്ത് പണിത കഫ്റ്റീരിയ ഇപ്പോൾ തുറക്കില്ല. ഇതിന്റെ നടത്തിപ്പിനായുള്ള ടെൻഡർ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുതിയ കൗൺസിൽ അധികാരത്തിൽ എത്തിയാൽ മാത്രമേ അതിന് അംഗീകാരം നൽകൂ. മോഫ്യൂസിൽ ബസ് സ്‌റ്റാൻഡിന് സമീപമുള്ള എസ്‌കലേറ്റർ മേൽപ്പാലവും തിങ്കളാഴ്‌ച മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Read Also: കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ്; ഡിജിസിഎ റിപ്പോർട്ട് അനുകൂലം