അബുദാബി: രാജ്യ തലസ്ഥാനത്ത് എത്തുന്നവർ ആറു ദിവസത്തിനുള്ളിൽ നിർബന്ധമായും പിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പ്. ഇത് ലംഘിക്കുന്നവർക്ക് പിഴ അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നാണ് സൂചനകൾ. അബുദാബി മീഡിയ ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.
അബുദാബിയിലേക്ക് വരാൻ ഒരുങ്ങുന്ന എല്ലാവരോടും ഈ നിബന്ധന പാലിക്കാനാണ് നിർദേശം.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ദുരന്തനിവാരണ വകുപ്പിന്റെ നിയന്ത്രണങ്ങൾ പൂർണമായും പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ 48 മണിക്കൂറിനുള്ളിൽ തന്നെ രാജ്യത്തിലേക്ക് പ്രവേശിക്കാൻ കഴിയും.