കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് മുന്‍പ് സുനില്‍ നായിക്ക് സുന്ദരയുടെ വീട്ടിലെത്തിയത് സംബന്ധിച്ചാണ് ചോദ്യം ചെയ്‌തത്.
കെ സുന്ദരയ്‌ക്ക് സ്‌ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിൻമാറാന്‍ പണം നല്‍കിയത് സുനില്‍ നായിക്കാണെന്ന് സുന്ദരയുടെ അമ്മ ബേഡ്‌ജി തിരിച്ചറിഞ്ഞതായി ക്രൈം ബ്രാഞ്ച് പറഞ്ഞു. മാര്‍ച്ച് 21ന് വീട്ടിലെത്തി പണം നല്‍കിയത് സുനില്‍ നായിക്കും സംഘവുമാണെന്നും സുന്ദരയുടെ അമ്മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
തിരഞ്ഞെടുപ്പില്‍ നിന്ന് പിൻമാറാൻ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയ്‌ക്ക് കൈക്കൂലി നൽകി എന്നതാണ് കേസ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ കേസിൽ പ്രതിയാണ്. ഭീഷണിപ്പെടുത്തിയെന്നും പണം നല്‍കിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്.
പണം നല്‍കിയതില്‍ യുവ മോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിന് പങ്കുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. കെ സുന്ദരയ്‌ക്ക് രണ്ട്ലക്ഷം രൂപയും 15000 രൂപ വില വരുന്ന ഫോണും നല്‍കിയെന്നാണ് ആരോപണം.
Also Read: ചക്കരപ്പറമ്പ് സ്‍ത്രീധന പീഡനക്കേസ്; പ്രതി ജിപ്‌സണും പിതാവും അറസ്‌റ്റിൽ