കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ യുവമോർച്ച മുൻ സംസ്‌ഥാന ട്രഷറർ സുനിൽ നായിക്ക് ചോദ്യം ചെയ്യലിനായി ഇന്ന് കാസർകോട് ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായില്ല. ചൊവ്വാഴ്‌ച രാവിലെ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സുനിൽ നായിക്കിന് നേരിട്ട് നോട്ടീസ് നൽകിയിരുന്നു.
ചൊവ്വാഴ്‌ച ഹാജരാകാൻ സാധിക്കില്ലെന്നും താൻ ബെംഗളൂരുവിലാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥനെ സുനിൽ നായിക്ക് അറിയിച്ചു. എന്നാൽ എപ്പോൾ ഹാജരാകുമെന്ന് സുനിൽ നായിക്ക് വ്യക്‌തമാക്കിയിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും ഇയാൾക്ക് നോട്ടീസ് നൽകാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
കെ സുരേന്ദ്രന് വേണ്ടി സ്‌ഥാനാർഥിത്വം പിൻവലിച്ച ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയുടെ വീട്ടിലെത്തി പണം നൽകിയ സംഘത്തിൽ സുനിലും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകുവാൻ സുനിൽ നായിക്കിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്.
Read Also: കൊച്ചിൻ ഷിപ്പ്‌യാർഡിലെ ആൾമാറാട്ടം; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു