കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. മുണ്ടത്തോട് സ്വദേശി പ്രശോഭിനേയാണ് അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തത്. ബോംബ് നിർമിച്ചതിന് പിന്നിൽ ഇയാളാണെന്നാണ് സൂചന.
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വെച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‍ത്തുകയായിരുന്നു.
അതേസമയം, പാനൂർ മൻസൂർ വധക്കേസിലെ പ്രതി പിപി ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിർത്തിയിട്ട വാഹനങ്ങൾ എന്നിവ ഇന്ന് കത്തിനശിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനു പിന്നിൽ ലീഗ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
Read Also: വാഹന ഗതാഗതം നിരോധിച്ചു