റായ്‌പൂർ: ഛത്തീസ്‌ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി. 18 സൈനികരെ കാണാതായിട്ടുണ്ട് എന്നാണ് സ്‌ഥിരീകരണം. ഞായറാഴ്‌ച രണ്ട് ജവാൻമാരുടെ മൃതശരീരം കൂടി കണ്ടെടുക്കുക ആയിരുന്നു.
പരിക്കേറ്റ 23 ജവാൻമാരെ ബിജാപുര്‍ ആശുപത്രിയിലും ഏഴ് പേരെ റായ്‌പൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്‌റ്റും കൊല്ലപ്പെട്ടു.
ശനിയാഴ്‌ച സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോവാദികൾ തകർക്കുക ആയിരുന്നു. 25 ജവാൻമാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വനമേഖലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന ബര്‍സൂര്‍-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് മാവോവാദികൾ ആക്രമിച്ചത്.
സ്‍ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെറിച്ച ബസ് തൊട്ടടുത്ത കുഴിയിലേക്ക് വീണിരുന്നു. പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നീട് ഒരു മാവോയിസ്‌റ്റിനെ വധിച്ചത്.
Also Read: മനുഷ്യരെ വഹിക്കുന്ന ഏറ്റവും പുതിയ ബഹിരാകാശ വാഹനം; നാസയുടെ പരീക്ഷണം ഉടൻ