ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടോടെ ഛത്തീസ്‌ഗഡിലെ സുഖ്‌മ-ബീജാപുർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ കാട്ടിൽ നിന്ന് പുറത്തെത്തിച്ചു. പ്രദേശത്ത് സൈനിക ഓപ്പറേഷൻ തുടരുകയാണ്.
‘മാവോയിസ്‌റ്റുകളുടെ ശക്‌തി കേന്ദ്രമായ തെകൽഗുഡ ഗ്രാമത്തിൽ തിങ്കളാഴ്‌ച സുരക്ഷാ ഉദ്യോഗസ്‌ഥരുടെ പുതിയ ക്യാമ്പ് ആരംഭിച്ചിരുന്നു. പിന്നാലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്‌ട്രിക്‌ട് റിസർവ് ഗാർഡ്, സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവർ സംയുക്‌തമായി പ്രദേശത്ത് തിരച്ചിൽ തുടങ്ങി. ഇതോടെ മാവോയിസ്‌റ്റുകൾ വെടിയുതിർക്കുക ആയിരുന്നു’- ബസ്‌തർ ഐജി പി സുന്ദേരാജ് പറഞ്ഞു. ഏറ്റുമുട്ടലിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ്