മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു

By Trainee Reporter, Malabar News
Maoist leader Savitri in police coustody
Ajwa Travels

വയനാട്: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു. വയനാട്ടിലെ തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കമ്പമല ശ്രീലങ്കൻ കോളനി ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സാവിത്രിയെ കനത്ത സുരക്ഷയിൽ തെളിവെടുപ്പിന് എത്തിച്ചത്.

വൈകീട്ട് ആറോടെയാണ് തെളിവെടുപ്പ് പൂർത്തിയായത്. വനത്തിനുള്ളിൽ ഏഴ് കിലോമീറ്ററോളം ഉൾപ്രദേശത്ത് തെളിവെടുപ്പിന്റെ ഭാഗമായി പരിശോധന നടത്തിയതായും, പരിശോധനയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ വസ്‌ത്രങ്ങളും മൊബൈൽ ഫോണും കണ്ടെടുത്തതായും സൂചനയുണ്ട്. തെളിവെടുപ്പിന് ശേഷം സാവിത്രിയെ അരീക്കാട്ടേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.

കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. ബോംബ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവരും സംഘത്തെ അനുഗമിച്ചിരുന്നു. നവംബർ ഒമ്പതിനാണ് സാവിത്രിയേയും കർണാടക സ്വദേശിയും പശ്‌ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബിജി കൃഷ്‌ണമൂർത്തിയെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

Most Read: ദുരിതം വിതച്ച് പ്രളയം; ആന്ധ്രയിൽ 59 മരണം, ഗ്രാമങ്ങൾ വെള്ളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE