ചാരക്കേസ്; നഷ്‌ടപരിഹാരമായി രണ്ടുകോടി ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും

By News Desk, Malabar News
ISRO Spy Case
Ajwa Travels

കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട ഒരുവര്‍ഷം ക്രൂരപീഡനത്തിന് തങ്ങള്‍ ഇരകളായി. പ്രതികളില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടെന്നും ഇരുവരും കോടതിയിൽ പറഞ്ഞു. നഷ്‌ട പരിഹാരം 18 പ്രതികളില്‍ നിന്ന് ഈടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിക്കും സിബിഐക്കും മറിയം റഷീദയും ഫൗസിയ ഹസനും അപേക്ഷ നല്‍കി. സര്‍ക്കാരിന്റെ പണം തങ്ങള്‍ക്ക് വേണ്ടെന്നും പ്രതികളില്‍ നിന്നും രണ്ട് കോടി രൂപ വീതം ഈടാക്കി നൽകണമെന്നുമാണ് അപേക്ഷയിലെ ആവശ്യം. ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യം സിബി മാത്യൂസിന് വ്യക്‌തമായിരുന്നെന്നും അവര്‍ പറഞ്ഞു.

അതേസമയം, കേസിലെ പ്രതികൾ മുൻ‌കൂർ ജാമ്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ജയപ്രകാശ്‌ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Also Read: വ്യാപാരികളുടെ അഭിപ്രായം പരിഗണിക്കുന്നില്ല; നിയന്ത്രണങ്ങൾ അശാസ്‌ത്രീയം; മമ്മദ് കോയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE