കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട ഒരുവര്‍ഷം ക്രൂരപീഡനത്തിന് തങ്ങള്‍ ഇരകളായി. പ്രതികളില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടെന്നും ഇരുവരും കോടതിയിൽ പറഞ്ഞു. നഷ്‌ട പരിഹാരം 18 പ്രതികളില്‍ നിന്ന് ഈടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിക്കും സിബിഐക്കും മറിയം റഷീദയും ഫൗസിയ ഹസനും അപേക്ഷ നല്‍കി. സര്‍ക്കാരിന്റെ പണം തങ്ങള്‍ക്ക് വേണ്ടെന്നും പ്രതികളില്‍ നിന്നും രണ്ട് കോടി രൂപ വീതം ഈടാക്കി നൽകണമെന്നുമാണ് അപേക്ഷയിലെ ആവശ്യം. ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യം സിബി മാത്യൂസിന് വ്യക്‌തമായിരുന്നെന്നും അവര്‍ പറഞ്ഞു.
അതേസമയം, കേസിലെ പ്രതികൾ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Also Read: വ്യാപാരികളുടെ അഭിപ്രായം പരിഗണിക്കുന്നില്ല; നിയന്ത്രണങ്ങൾ അശാസ്‌ത്രീയം; മമ്മദ് കോയ