കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ കവർച്ച നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശിയായ മുഹമ്മദ് ഇർഷാദിനെ കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. എറണാകുളം സൗത്ത് പോലീസ് കർണാടകയിൽ എത്തിയാണ് മോഷ്‌ടാവിനെ പിടികൂടിയത്. നടപടികൾ പൂർത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും.
ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിന് ശേഷം മുംബൈയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള കാറിലാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് മനസിലാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് ജോഷിയുടെ വീട്ടിൽ നിന്ന് മോഷ്‌ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്‌തുക്കളും കണ്ടെത്തി. കാറും കസ്‌റ്റഡിയിൽ എടുത്തു.
ജോഷിയുടെ വീടിനെക്കുറിച്ചു ഉൾപ്പടെ ഇയാൾക്ക് വിവരം ലഭിക്കാൻ തക്കവിധത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇന്നലെ പുലർച്ചെ ജോഷിയുടെ കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. ഒരുകോടിയിലേറെ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണ് പ്രതി കവർന്നത്. മോഷ്‌ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സൗത്ത് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
Most Read| നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ