കണ്ണൂര്‍: ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എംസി കമറുദ്ദീന്‍ എംഎല്‍എയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉച്ചക്ക് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.
ഇസിജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ധ ചികില്‍സ വേണമെന്നും ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് അഞ്ച് ദിവസം മുന്‍പ് ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി കമറുദ്ദീനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു എം സി കമറുദ്ദീന്‍.
Read also: ബാര്‍കോഴ കേസ്; ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങി ചെന്നിത്തല