റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റമദാൻ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി മക്ക, മദീന പള്ളികൾ. തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി സ്‌ത്രീകൾ ഉൾപ്പടെ 12000 ജീവനക്കാരെ നിയമിച്ചു. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക ശ്രദ്ധ നൽകും.
രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ മക്ക, മദീന പള്ളികളിൽ വിപുലമായ സമൂഹ നോമ്പുതുറ (ഇഫ്‌താർ) ഉണ്ടാകും. പ്രതിദിനം 2000 പേർക്കാണ് ഓരോയിടത്തും ഇഫ്‌താർ അനുമതി. പള്ളികളിൽ പ്രഭാഷണവും പഠനക്‌ളാസുകളും ഉണ്ടാകും. മുതിർന്ന പണ്ഡിത സഭയിലെ എട്ട് പണ്ഡിതൻമാരടക്കമുള്ള പ്രമുഖർ പഠന ക്‌ളാസുകൾക്ക് നേതൃത്വം നൽകും.
Most Read: മിനിമം ചാർജ് 12 രൂപയാക്കണം; ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസ് പണിമുടക്ക്