മാനന്തവാടി: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കർണാടക സർക്കാർ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മർച്ചന്റ്‌സ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഓൺലൈനായാണ് നിവേദനം സമർപ്പിച്ചത്.
ദൈനംദിനം കർണാടകയുമായി ബന്ധപ്പെടുന്ന വ്യാപാരികൾ, കർഷകർ, വിദ്യാർഥികൾ എന്നിവരെ പ്രതികൂലമായി ബാധിക്കുന്നതാണ് ഉത്തരവെന്ന് വ്യാപാരികൾ നിവേദനത്തിൽ പറഞ്ഞു. മലയാളികൾക്ക് പ്രത്യേകിച്ചും വയനാട്ടുകാർക്ക് ഈ ഉത്തരവ് വൻസാമ്പത്തിക ബാധ്യത വരുത്തിവെക്കും.
എല്ലാവരും 72 മണിക്കൂറിനിടയിലുള്ള കോവിഡ് സർട്ടിഫിക്കറ്റ് കരുത്തണമെന്ന നിബന്ധന പ്രായോഗികമല്ലെന്നും അസോസിയേഷൻ പ്രസിഡണ്ട് കെ ഉസ്‌മാൻ നിവേദനത്തിൽ ചൂണ്ടികാട്ടി. മുഖ്യമന്ത്രിയെ കൂടാതെ കർണാടക ആരോഗ്യ വകുപ്പിനും നിവേദനമയച്ചിട്ടുണ്ട്.
Read also: വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് നേരെ വെടിവെപ്പ്; കൊട്ടിയൂരിൽ ഒരാൾ പിടിയിൽ