ന്യൂയോര്‍ക്ക്: ആഗോള ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് മാദ്ധ്യമമായ ദി വേര്‍ജ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശം നല്‍കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായി അറിയിച്ചത്.
കോവിഡ് വ്യാപനം അതി രൂക്ഷമായിരുന്ന അമേരിക്കയില്‍ വീടുകളില്‍ ഇരുന്ന് തന്നെ ജോലി ചെയ്യാനുള്ള അനുവാദം കമ്പനി നല്‍കിയിരുന്നു. അടുത്ത വര്‍ഷം ജനുവരി വരെ ഓഫീസുകള്‍ തുറക്കില്ലെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചാലും വീടുകളില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം നല്‍കാനാണ് തീരുമാനമെന്ന് ദി വേര്‍ജ് പറയുന്നു.
‘ കോവിഡ് 19 കൂടുതല്‍ നൂതനമായ ആശയങ്ങള്‍ കണ്ടെത്താനും അത് പ്രാവര്‍ത്തികമാക്കാനും നമ്മളെ നിര്‍ബന്ധിതരാക്കുന്നു ‘ മൈക്രോസോഫ്റ്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍ കാത്‌ലീന്‍ ഹോഗ് പറഞ്ഞു.
സ്ഥിരമായി വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിന് മാനേജര്‍മാരുടെ അനുമതി ആവശ്യമാണെന്നും എന്നാല്‍ ആകെ ജോലി ദിനങ്ങളുടെ പകുതി വരെ മുന്‍കൂര്‍ അനുമതി കൂടാതെ ഉപയോഗിക്കാമെന്നും ദി വേർജിന്റെ റിപ്പോർട്ടിൽ പറയുന്നു.
More Tech News: ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകളുമായി ഗൂഗിള്‍ മാപ്പ്സ്