തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. എം പ്രകാശനെയാണ് പ്രൈവറ്റ് സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറ്റിയത്. വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം സംസ്‌ഥാന സമിതി യോഗത്തിലാണ് പ്രകാശനെ മാറ്റാന്‍ തീരുമാനിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണസമയം കണ്ണൂരില്‍ ശ്രദ്ധിക്കാനാണ് മാറ്റമെന്നാണ് പാര്‍ട്ടി നൽകുന്ന വിശദീകരണം. എന്നാൽ മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയാണ് മാറ്റത്തിന് പിന്നിലെ കാരണമെന്നും റിപോർട്ടുണ്ട്. കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
2018ലാണ് മന്ത്രി ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം പ്രകാശനെ നിയമിച്ചത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗങ്ങളില്‍ നിന്ന് നേരത്തേയും മൂന്ന് പേരെ മാറ്റിയിരുന്നു.