തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ജിആർ അനിൽ. വിഡി സതീശന്റെ ആരോപണം വാസ്‌തവ വിരുദ്ധമാണ്. എന്നാൽ ആരോപണം ഉയർന്ന സ്‌ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി ജിആർ അനിൽ പറഞ്ഞു.
കൺസ്യൂമർ ഫെഡ് വഴി സംസ്‌ഥാനത്തെ കർഷകരിൽ നിന്ന് നേരിട്ടാണ് ഏലം ശേഖരിച്ചത്. പുറത്ത് നിന്നുള്ള ഏജൻസികൾക്ക് അതിൽ ഒരു പങ്കുമില്ല. കിറ്റ് വിതരണം ശരിയായി നടന്നിട്ടുണ്ട്. 71 ലക്ഷം പേർ കിറ്റുകൾ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉൾപ്പെടുത്താൻ ഉണ്ടെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരം ഇല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു.
Read Also: താലിബാനിൽ നിന്ന് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് പ്രതിരോധസേന