തിരുവനന്തപുരം : കോവിഡ് ബാധിതനായി ചികിൽസയില്‍ കഴിഞ്ഞിരുന്ന മന്ത്രി വി എസ് സുനില്‍ കുമാര്‍ രോഗമുക്‌തനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികില്‍സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതായി മന്ത്രി അറിയിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇനിയുള്ള ഏഴ് ദിവസങ്ങളില്‍ തിരുവനന്തപുരത്തുള്ള വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
തന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയെന്നും കഴിഞ്ഞ 11 ദിവസങ്ങളില്‍ ആശുപത്രിയില്‍ തന്നെ പരിചരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‍റ്റില്‍ വ്യക്‌തമാക്കി. ആശുപത്രിയില്‍ നിന്നും മികച്ച പരിചരണമാണ് ലഭിച്ചത്. തന്റെ രോഗ വിവരം അന്വേഷിച്ചവര്‍ക്കും രോഗമുക്‌തിക്കായി ആശംസിച്ചവര്‍ക്കും അദ്ദേഹം പോസ്‌റ്റില്‍ നന്ദി അറിയിച്ചു. ഒപ്പം ഏഴ് ദിവസത്തെ നിരീക്‌ഷണ കാലാവധി കൂടി കഴിഞ്ഞാല്‍ പ്രവര്‍ത്തനരംഗത്തേക്ക് വീണ്ടും ഊര്‍ജ്ജസ്വലമായി തിരിച്ചു വരാനാകുമെന്ന് പ്രതീക്‌ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം 23 ആം തീയതിയും സുനില്‍ കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചത്. ശേഷം അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ ആയിരുന്നു. കേരളത്തില്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. മന്ത്രി തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചത്.
Read also : ഹത്രസ് കേസ് സിബിഐക്ക്; നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍