തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് ഉപവകഭേദമാണ് കണ്ടെത്തിയതെന്നും സൂക്ഷ്‌മ നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് ബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാനത്തു കേസുകൾ വർധിക്കുന്നതായാണ് കണക്കുകൾ.
രാജ്യത്ത് റിപ്പോർട് ചെയ്‌ത 1492 കൊവിഡ് കേസുകളിൽ 1324 കേസുകളും കേരളത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ സ്‌ഥിരീകരിച്ച 329 കേസുകളിൽ 298 കേസുകൾ കേരളത്തിലാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമൈക്രോൺ ജെഎൻ 1 ആണ് കേരളത്തിൽ ഏറ്റവുമൊടുവിൽ റിപ്പോർട് ചെയ്‌തതെന്നാണ് വിവരം.
കൊവിഡ് വീണ്ടും വെല്ലുവിളി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് സംസ്‌ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നത്. നവംബർ മുതൽ കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് വിലയിരുത്തൽ. സംസ്‌ഥാനത്തെ സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദമാക്കുന്നത്.
Related News| സംസ്‌ഥാനത്ത് കൊവിഡ് വീണ്ടും വില്ലനാകുമോ? പടരുന്നത് വ്യാപനശേഷി കൂടുതലായവ