മഹാരാഷ്‌ട്രയിൽ 16കാരിയെ 400 പേർ പീഡിപ്പിച്ചു; വിറങ്ങലിച്ച് രാജ്യം

By Web Desk, Malabar News
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ പ്രായ പൂർത്തിയാവാതെ പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചു. ആറു മാസത്തിനിടെയാണ് 16കാരിക്ക് അതിക്രൂര പീഡനം നേരിടേണ്ടി വന്നത്. പീഡിപ്പിച്ചവരിൽ പോലീസ് ഉദ്യോഗസ്‌ഥനുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

അംബാജോഗൈയിലെ ഒരു ബസ് സ്‌റ്റാൻഡിൽ ഭിക്ഷാടനം നടത്തിയിരുന്ന പെൺകുട്ടിയാണ് അതിക്രൂര പീഡനത്തിന് ഇരയായത്. പെൺകുട്ടി 8 മാസങ്ങൾക്ക് മുൻപ് വിവാഹിത ആയിരുന്നു. രണ്ട് വർഷം മുമ്പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു. അമ്മയുടെ മരണ ശേഷം പ്രായ പൂർത്തിയാവാത്ത മകളുടെ വിവാഹം അച്ഛൻ നടത്തുക ആയിരുന്നു.

കല്യാണ ശേഷം ഭർത്താവും വീട്ടുകാരും നിരന്തരം മർദിച്ചു. ശാരീരിക പീഡനം സഹിക്കാൻ കഴിയാതെ കുട്ടി പിതാവിനൊപ്പം താമസിക്കാൻ വീട്ടിലേക്ക് മടങ്ങി. എന്നാൽ കുട്ടിയെ സ്വീകരിക്കാൻ അച്ഛൻ തയ്യാറായില്ല. മറ്റു മാർഗങ്ങൾ ഇല്ലാതെയാണ് പെൺകുട്ടി ബസ് സ്‌റ്റാൻഡിൽ ഭിക്ഷാടനം നടത്തി ജീവിച്ചത്.

ഇതിനിടയിലാണ് കുട്ടി ലൈംഗിക ചൂഷണം നേരിടാൻ തുടങ്ങിയത്. പരാതിയുമായി പലവട്ടം പോലീസ് സ്‌റ്റേഷൻ കയറിയിറങ്ങിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്‌ഥനും പീഡിപ്പിച്ചു. കഴിഞ്ഞയാഴ്‌ചയാണ് പുതിയൊരു ഉദ്യോഗസ്‌ഥൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കേസിൽ 3 പേരെ അറസ്‌റ്റ് ചെയ്‌തു. മറ്റ് പ്രതികളെ എല്ലാവരേയും ഉടൻ പിടികൂടുമെന്നും ചിലരെ കുറിച്ച് വിവരം ലഭിച്ചതായും ബീഡ് ജില്ലാ എസ്‌പി രാജാ രാമസ്വാമി വ്യക്‌തമാക്കി. പെൺകുട്ടിയെ ശിശുക്ഷേമ വകുപ്പ് ഏറ്റെടുത്തു.

Read Also: ബിഹാറില്‍ നാല് പേരെ തൂക്കിക്കൊന്നു; പിന്നിൽ മാവോയിസ്‌റ്റുകളെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE