പാറ്റ്ന: ബിഹാറില്‍ ഞായറാഴ്‌ച മാവോയിസ്‌റ്റുകള്‍ നാല് പേരെ തൂക്കിക്കൊന്നതായി റിപ്പോര്‍ട്. രണ്ട് പുരുഷൻമാരേയും രണ്ട് സ്‍ത്രീകളേയും തൂക്കിലേറ്റുകയും വീട് ഡയനാമിക് ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്‌തതായാണ് എന്‍ഡിടിവി റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്.
ദുമാരിയയിലെ മോണ്‍ബാര്‍ ഗ്രാമത്തിലെ സര്‍ജു ഭോക്‌തയുടെ വീടാണ് ആക്രമിച്ചത്. അദ്ദേഹത്തിന്റെ മക്കളായ സത്യേന്ദ്ര സിംഗ് ഭോക്‌ത, മഹേന്ദ്ര സിംഗ് ഭോക്‌ത എന്നിവരെയും അവരുടെ ഭാര്യമാരെയും വീടിന് പുറത്ത് കെട്ടിയിട്ട്, കണ്ണുകെട്ടി കെട്ടിത്തൂക്കുകയായിരുന്നു.
അമ്രേഷ് കുമാര്‍, സീത കുമാര്‍, ശിവ്പൂജന്‍ കുമാര്‍, ഉദയ് കുമാര്‍ എന്നീ നാല് മാവോയിസ്‌റ്റുകളെ മുമ്പ് വിഷം നല്‍കി കൊലപ്പെടുത്തിയതില്‍ കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്ന് വാതിലിന് മേലെ ഒട്ടിച്ച കുറിപ്പില്‍ പറയുന്നു. വിശ്വാസ വഞ്ചകര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read also: അനധികൃത ഭൂമിയിടപാട്; നമ്പി നാരായണന് എതിരായ എസ് വിജയന്റെ ഹരജി തള്ളി