കാണാതായ പെൺകുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ; അന്വേഷണം ആരംഭിച്ചു

By Trainee Reporter, Malabar News
Three missing students have been found from Vattapara
Rep. Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് ഷോളയൂർ പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിക്ക് അപസ്‌മാര രോഗം ഉണ്ടായിരുന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

അട്ടപ്പാടി കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് മരുതൻ-മരുതി ദമ്പതികളുടെ 15 വയസുകാരിയായ മകൾ ധനുഷയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂർ സ്വദേശിയുടെ കൃഷിയിടത്തിലെ പൊട്ടക്കിണറ്റിലാണ് കണ്ടെത്തിയത്. തോട്ടത്തിൽ ആടിന് പുല്ല് അരിയാൻ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഈ മാസം മൂന്നാം തീയതി മുതലാണ് ധനുഷയെ കാണാതായത്.

Most Read: ‘ഇത് രണ്ടാം ജൻമം, പാമ്പ് പിടുത്തം തുടരും’; വാവ സുരേഷ് ആശുപത്രി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE