പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് ഷോളയൂർ പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിക്ക് അപസ്‌മാര രോഗം ഉണ്ടായിരുന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
അട്ടപ്പാടി കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് മരുതൻ-മരുതി ദമ്പതികളുടെ 15 വയസുകാരിയായ മകൾ ധനുഷയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂർ സ്വദേശിയുടെ കൃഷിയിടത്തിലെ പൊട്ടക്കിണറ്റിലാണ് കണ്ടെത്തിയത്. തോട്ടത്തിൽ ആടിന് പുല്ല് അരിയാൻ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഈ മാസം മൂന്നാം തീയതി മുതലാണ് ധനുഷയെ കാണാതായത്.
Most Read: ‘ഇത് രണ്ടാം ജൻമം, പാമ്പ് പിടുത്തം തുടരും’; വാവ സുരേഷ് ആശുപത്രി വിട്ടു