കോവിഡ് ഡ്യൂട്ടിക്കിടെ ജീവൻ പൊലിഞ്ഞ ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം; പ്രഖ്യാപനവുമായി തമിഴ്‌നാട്

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കോവിഡ് ചികിൽസക്കിടെ ജീവൻ നഷ്‌ടപ്പെട്ട ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്നാണ് സ്‌റ്റാലിൻ പ്രഖ്യാപിച്ചത്.

ഇതിന് പുറമെ കോവിഡ് മുന്നണി പോരാളികൾക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഇൻസെന്റീവ് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഡോക്‌ടർമാർക്ക്‌ 30,000 രൂപയും നഴ്‌സുമാർക്ക് 20,000 രൂപയും മറ്റ് ആരോഗ്യ പ്രവർത്തകർക്ക് 15,000 രൂപയും ഈ മൂന്ന് മാസങ്ങളിൽ അധികമായി നൽകും. കൂടാതെ പിജി മെഡിക്കൽ വിദ്യാർഥികൾക്കും ട്രെയിനി ഡോക്‌ടർമാർക്കും 20,000 രൂപ വീതവും നൽകും.

Read also: മൂന്നാറിലെ സിഎസ്‌ഐ ധ്യാനം; പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE