കോഴിക്കോട്: എൽഡിഎഫ് മുന്നണി വിട്ട പാലാ എംഎൽഎ മാണി സി കാപ്പനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി. മുന്നണി വിടാനുള്ള കാപ്പന്റെ തീരുമാനം ‘ശുദ്ധ പോക്രിത്തരം’ എന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഇടതുപക്ഷത്തിന്റെ ബലത്തിലാണ് മാണി സി കാപ്പൻ വിജയിച്ചത്. കാപ്പൻ പാലായിൽ ഒന്നും ചെയ്‌തിട്ടില്ല. കാപ്പന് സീറ്റില്ലെന്ന് ഇടതുമുന്നണി പറഞ്ഞിട്ടില്ല. പാലായിൽ കാപ്പൻ ശക്‌തി തെളിയിച്ച് കാണിക്കട്ടെ എന്നും എംഎം മണി വെല്ലുവിളിച്ചു.
അതേസമയം പാലാ എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്‌തതയില്ലെന്നും അവ്യക്‌തതമായ കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാലായിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ നടന്നിട്ടില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
എല്‍ഡിഎഫ് വിട്ടുവെന്ന സൂചന നല്‍കി ഇന്ന് രാവിലെ മാണി സി കാപ്പന്‍ മാദ്ധ്യമങ്ങളെ കണ്ടിരുന്നു. യുഡിഎഫിന്റെ ഘടക കക്ഷിയായി പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.
Read also: കാപ്പൻ ഒറ്റക്ക് വന്നാലും പാലാ സീറ്റ് നൽകും; എൻസിപിയെയും എൽഡിഎഫ് വഞ്ചിച്ചു; ചെന്നിത്തല