മധ്യപ്രദേശിൽ മോദിയുടെ 4 മണിക്കൂർ സന്ദർശനത്തിന് ചിലവ് 23 കോടി രൂപ

By Staff Reporter, Malabar News
Narendra-Modi about vaccination
Ajwa Travels

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് മണിക്കൂർ സന്ദർശനത്തിനായി മധ്യപ്രദേശ് സർക്കാർ ചിലവഴിക്കുന്നത് 23 കോടി രൂപയെന്ന് റിപ്പോർട്. ഇതിൽ 13 കോടി രൂപ ചിലവഴിക്കുന്നത് പ്രധാനമന്ത്രി എത്തുന്ന ജംബോരീ മൈതാനിയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനാണ്.

ഈ മാസം 15ന് മധ്യപ്രദേശിൽ ബിർസ മുണ്ട ഭഗവാന്റെ ജൻജതിയ ഗൗരവ് ദിവസ് ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായെത്തുന്ന മോദി രാജ്യത്ത് ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ഹബീബ്‌ഗഞ്ച് റെയിൽവേ സ്‌റ്റേഷന്റെ ഉൽഘാടനവും നിർവഹിക്കും.

15 മുതൽ 22 വരെ നടത്തുന്ന ജൻജതിയ ഗൗരവ് ദിവസ് പരിപാടികളിൽ കേന്ദ്രസർക്കാരും പങ്കാളിയാണ്. ബിർസ മുണ്ടയെയും സ്വാതന്ത്ര്യ സമര സേനാനികളായ മറ്റ് ആദിവാസികളെയും അനുസ്‌മരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തോളം ആദിവാസികളെ മൈതാനിയിൽ എത്തിക്കാനാണ് സർക്കാർ ശ്രമം.

സംസ്‌ഥാനത്ത് 47 നിയമസഭാ സീറ്റുകൾ ആദിവാസികൾക്കായി സംവരണം ചെയ്‌തവയാണ്. 2013 31 സീറ്റ് ലഭിച്ച ബിജെപിക്ക് 201816 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ആദിവാസി വിഭാഗങ്ങളെ കൈയിലെടുക്കാനുള്ള ശ്രമങ്ങളുമായി മുൻപോട്ട് പോവുന്നത്.

Read Also: മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE