ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജ്‌ഞതയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. രോഗവ്യാപനത്തെ പറ്റി യാതൊരു ദീര്‍ഘവീക്ഷണവും മോദിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ഏപ്രില്‍ 20ന് രാജ്യത്തെ അഭിസംബോധന ചെയ്‌ത് നരേന്ദ്ര മോദി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം. കോവിഡിന് എതിരെയുള്ള യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് മോദിയെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു.
#ModiGovt handling of crisis:
#1: ignore problem to hide lack of understanding & foresightedness
#2: suddenly take control, use bluff & bluster to claim victory
#3: if problem persists, pass it on to others
#4: when situation improves, return with Bhakts’ army to take credit
— Prashant Kishor (@PrashantKishor) April 20, 2021
‘മോദി സര്‍ക്കാര്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് എങ്ങനെ ? സ്വന്തം തെറ്റ് മറയ്‌ക്കാന്‍ നിലവിലെ പ്രതിസന്ധിയെ അവഗണിക്കുക, പെട്ടെന്ന് നിയന്ത്രണം ഏറ്റെടുത്ത് വിജയം നമുക്കാണെന്ന് ജനങ്ങളെ പറ്റിക്കാന്‍ പറയുക, പ്രശ്‌നം ഗുരുതരമായാല്‍ ബാക്കിയുള്ളവരുടെ തലയിലിടുക, ഇനി അഥവാ സാഹചര്യം മെച്ചപ്പെട്ടാല്‍ സംഘി ഭക്‌തര്‍ക്ക് ക്രെഡിറ്റ് കൊടുത്ത് പഴയപടി മുന്നോട്ടു പോകുക’, പ്രശാന്ത് കിഷോര്‍ ട്വിറ്ററിലെഴുതി.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള കാര്യക്ഷമായ നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിന് എതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.
Read Also: ആരോഗ്യ പ്രവർത്തകരിൽ കൂട്ടത്തോടെ കോവിഡ്; ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം