എറണാകുളം: ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പീഡനക്കേസിൽ പ്രതി സുജീഷിനെതിരെ കൂടുതൽ പരാതികളുമായി യുവതികൾ രംഗത്ത്. ടാറ്റൂ ചെയ്യുന്നതിനിടെ തനിക്കെതിരെ പീഡനശ്രമം ഉണ്ടായതായി വ്യക്‌തമാക്കി ഫ്രഞ്ച് വനിത സമർപ്പിച്ച പരാതിയിലും സുജീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 2019ൽ കേസിനാസ്‌പദമായ സംഭവം നടന്നതായാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്.
നിലവിൽ സുജീഷിനെതിരെയുള്ള പരാതികളുടെ എണ്ണം 7 ആയി ഉയർന്നിട്ടുണ്ട്. കൊച്ചിയിൽ വിദ്യാർഥിനി ആയിരിക്കുമ്പോഴാണ് തനിക്ക് ടാറ്റൂ സ്‌റ്റുഡിയോയിൽ നിന്നും പീഡനശ്രമം ഉണ്ടായതെന്ന് ഫ്രഞ്ച് വനിത വ്യക്‌തമാക്കിയിട്ടുണ്ട്. പാലാരിവട്ടത്തെ സ്‌റ്റുഡിയോയില്‍ വച്ച് 2019ൽ തനിക്ക് ശാരീരിക ഉപദ്രവം നേരിട്ടെന്നാണ് ഫ്രഞ്ച് യുവതിയുടെ പരാതി.
യുവതികൾ നൽകിയ പരാതികളുടെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ വ്യാഴാഴ്‌ച പ്രതിയെ പോലീസ് സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് നിരവധി ക്രമക്കേടുകൾ കണ്ടെത്തിയ പോലീസ് നടപടികൾ കൂടുതൽ കർശനമാക്കുകയും ചെയ്‌തു.
Read also: പ്രതിഷേധങ്ങൾ കൂടി; ക്ളിഫ് ഹൗസിന്റെ സുരക്ഷാ ചുമതല എസ്‌ഐഎസ്എഫിന് കൈമാറും