ന്യൂ ഡെല്‍ഹി : കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ശക്തമാകുമ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ സമാന തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ തീരുമാനം അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് കര്‍ഷക പ്രക്ഷോഭങ്ങള്‍ അതിരൂക്ഷമായി തുടരുകയാണ്. കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും സംഘടിതമായി കാര്‍ഷിക ബില്ലിനെ എതിര്‍ത്ത് കൊണ്ട് തെരുവില്‍ സമരം ചെയ്യുകയാണ്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുകയാണ്. ഗതാഗത സംവിധാനങ്ങളെ പോലും ബാധിക്കുന്ന വിധത്തിലാണ് ഇവിടെ സമരം മുന്നോട്ട് പോകുന്നത്. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞുകൊണ്ടുള്ള സമരം ഇന്നും തുടരും. കര്‍ഷക സംഘടനകളോടൊപ്പം തന്നെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 28 ആം തീയതി രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. ഒപ്പം തന്നെ ഒക്‌ടോബർ 2 ആം തീയതി കര്‍ഷക രക്ഷാദിനമായും ആചരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
Read also : തിരൂര്‍ ആര്‍.ടി. ഓഫീസില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി