കുവൈറ്റ് സിറ്റി: 83,574 പ്രവാസികള്‍ കുവൈറ്റില്‍ നിന്ന് 2020ന്റെ നാലാം പാദത്തില്‍ മടങ്ങിയതായി റിപ്പോര്‍ട്. നിലവില്‍ കുവൈറ്റിലെ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ എണ്ണം 15 ലക്ഷമായി കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം സെപ്‌തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്.
ഇക്കാലയളവില്‍ 2,144 പ്രവാസികളെയാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നായി പിരിച്ചുവിട്ടത്. 7,385 ഗാര്‍ഹിക തൊഴിലാളികള്‍ മൂന്ന് മാസത്തിനിടെ രാജ്യം വിട്ടപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ 29% വിദേശികള്‍ മാത്രമാണ് തൊഴില്‍ ശേഷിയില്‍ ഉള്ളത്. ഇതില്‍ 65% ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ്.
മാത്രവുമല്ല കോവിഡ് വ്യാപനത്തിന് മുമ്പ് കുവൈറ്റില്‍ 33 ലക്ഷം പ്രവാസികള്‍ ഉണ്ടായിരുന്നു എന്നും എന്നാലിത് 26.5 ലക്ഷമായി കുറഞ്ഞുവെന്നും ‘അല്‍ റായ്’ ദിനപ്പത്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഒരു മാസം മുന്‍പാണ് പത്രം കണക്കുകള്‍ പുറത്തുവിട്ടത്.
Read Also: റേറ്റിംഗ് കൃത്രിമം; റിപ്പബ്ളിക് ടിവിയുടെ അംഗീകാരം റദ്ദാക്കണമെന്ന് എൻബിഎ