റാംഗൂണ്‍: മ്യാൻമറില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ സൈന്യത്തിന്റെ ക്രൂരതയിൽ ഇന്ന് മാത്രം 90 പേർ കൊലപ്പെട്ടെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. സായുധസേന ദിനത്തിലാണ് സംഭവമുണ്ടായത്. മാന്‍ഡലായില്‍ 29പേരും റംഗൂണില്‍ 24 പേരും കൊല്ലപ്പെട്ടന്നാണ് റിപ്പോർട്.
കൊല്ലപ്പെട്ടവരില്‍ സ്‍ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. തലക്കും പിറകിലും വെടിവെച്ചാണ് സൈന്യം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിവെച്ചെന്ന് സ്‌റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട് ചെയ്‌തു. സൈനിക നടപടിയില്‍ 91 പേര്‍ കൊല്ലപ്പെട്ടെന്നാണ് ദ മ്യാൻമര്‍ നൗ വാര്‍ത്ത പോര്‍ട്ടൽ റിപ്പോര്‍ട് ചെയ്യുന്നത്.
വാര്‍ത്തകളെക്കുറിച്ച് സൈനിക വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരിയിലാണ് മ്യാൻമറിലെ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം ഏറ്റെടുക്കുന്നത്. പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ 400ഓളം പേര്‍ കൊല്ലപ്പെട്ടു.
സംഭവത്തെ ഐക്യരാഷ്‌ട്ര സഭ അപലപിച്ചു. സ്വന്തം ജനതയെയാണ് ഭരണകൂടം കൊലപ്പെടുത്തുന്നതെന്ന് യുഎന്‍ വ്യക്‌തമാക്കി.
Kerala News: ‘കേരളത്തിലെ കിറ്റ് കേന്ദ പദ്ധതിയായ ഗരീബ് കല്യാണ്‍ യോജനയുടേത്’; വി മുരളീധരൻ