വാക്‌സിൻ ആവശ്യത്തിലേറെ; സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ്

By News Desk, Malabar News
vaccination kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ. സംസ്‌ഥാന സർക്കാർ കോർപറേഷൻ വഴി വിതരണം ചെയ്‌ത വാക്‌സിനും ഇതിൽ ഉൾപ്പെടും. വാക്‌സിൻ തിരിച്ചെടുക്കാൻ സംസ്‌ഥാന സർക്കാരും നിർമാതാക്കളായ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നടപടിയെടുത്തിട്ടില്ല.

ആറ് മാസമാണ് കോവിഷീൽഡിന്റെ കാലാവധി. അതിനാൽ, വാക്‌സിൻ നശിച്ചുപോകാനുള്ള സാധ്യത കൂടുതലാണ്. കോവാക്‌സിനും സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നുണ്ട്. സംസ്‌ഥാന സർക്കാരിന്റെ കൈവശവും ആവശ്യത്തിന് വാക്‌സിൻ ശേഖരമുണ്ട്.

കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷന് കീഴിലുള്ള 50 സ്വകാര്യ ആശുപത്രികളിലാണ് 2.40 ലക്ഷം ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ ശേഖരമുള്ളത്. പത്ത് ഡോസടങ്ങിയ വാക്‌സിന്റെ ഒരു വയലിന് 6300 രൂപയാണ് വില. സൗജന്യമായും തിരക്കില്ലാതെയും സർക്കാർ ആശുപത്രികളിൽ നിന്ന് വാക്‌സിൻ കിട്ടാൻ തുടങ്ങിയതോടെയാണ് സ്വകാര്യ ആശുപത്രികളിൽ വാക്‌സിന് ആവശ്യക്കാർ കുറഞ്ഞത്. കോവിഡ് പടർന്നുപിടിച്ച നാളുകളിൽ ദിവസം ആയിരത്തിലധികം ഡോസ് വാക്‌സിൻ വരെ സ്വകാര്യ ആശുപത്രികളിൽ നിന്ന് വിതരണം ചെയ്‌തിരുന്നു.

ഇപ്പോഴിത് നൂറിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്. വാക്‌സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ സംസ്‌ഥാന സർക്കാരിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. സിറം ഇൻസ്‍റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതിനിധികളുമായും ഇക്കാര്യം ചർച്ച ചെയ്‌തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്ന് അസോസിയേഷൻ പറയുന്നു.

18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുത്തേക്കുമെന്നും അതിനാൽ വാക്‌സിൻ തിരിച്ചെടുക്കേണ്ടെന്നുമുള്ള നിലപാടിലാണ് ആരോഗ്യവകുപ്പ്.

Also Read: ഉറ്റവർ ഉപേക്ഷിച്ച വൃദ്ധക്ക് ആശ്രയ കേന്ദ്രത്തിൽ ക്രൂര മർദ്ദനം; മനഃസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE