തൃശൂർ: പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ മലക്കപ്പാറ സ്വദേശിനി സിന്ധുവിനെ അറസ്‌റ്റുചെയ്‌തു. ബിരുദ വിദ്യാർഥിനിയായ സിന്ധു അവിവിവാഹിതയാണ്. ബുധനാഴ്‌ച ഉച്ചയോടെ കുഞ്ഞിന് ജൻമം നല്‍കിയ സിന്ധു കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ശേഷം രക്‌തസ്രാവം നില്‍ക്കാതെ വന്നപ്പോള്‍ സമീപത്തെ ആശാ വര്‍ക്കറുടെ സഹായത്തോടെ സിന്ധുവിനെ ആശുപത്രിയിലേക്ക് മാറ്റി.
ആശാ വര്‍ക്കര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സമീപത്തെ തോട്ടില്‍നിന്ന് ഒരു നവജാതശിശുവിന്റെ മൃതദേഹം ലഭിച്ചത്. തുടർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമായതോടെയാണ് സിന്ധുവിനെതിരേ കേസ് എടുത്തത്.
Read also: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വികസനത്തിനുള്ള അംഗീകാരം; മുഖ്യമന്ത്രി