കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ചോദ്യം ചെയ്യലിന് ശേഷം പേരോട് സ്വദേശിനിയായ അമ്മ സുബിനയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ രാത്രിയോടെയാണ് സുബിന തന്റെ ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് സുബിനയെ രക്ഷപെടുത്തിയെങ്കിലും രണ്ട് കുട്ടികളും മരിച്ചു. മൂന്ന് വയസുള്ള മുഹമ്മദ് റസ്‌വിൻ, ഫാത്തിമ റൗഹ എന്നിവരാണ് മരിച്ചത്.
മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് സുബിന കിണറ്റിൽ ചാടിയത്. തുടർന്ന് 11 മണിയോടെ ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ സുബിന കിണറ്റിലെ പൈപ്പിൽ പിടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് സുബിനയെ രക്ഷപെടുത്തി നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Read also: ദിലീപ് ഘോഷിന് നേരെ ആക്രമണം; പിന്നിൽ തൃണമൂലെന്ന് ബിജെപി