ഷിംല: ശക്‌തമായ മഴയിൽ ഷിംലയിലെ ബഹുനില കെട്ടിടം തകന്നുവീണു. ആളുകൾ താമസമുണ്ടായിരുന്ന എട്ട് നിലകളുള്ള അപ്പാർട്ട്മെന്റാണ് കനത്ത മഴയിൽ നിലംപതിച്ചതെന്ന് ദുരന്തനിവരണ സംഘം പറഞ്ഞു. ആളപായമൊന്നും ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ല.
കനത്ത മഴയിൽ പ്രദേശത്തെ മണ്ണിടിഞ്ഞതാണ് കെട്ടിടം തകരാൻ കാരണമെന്ന് ഹിമാചൽ പ്രദേശ് ദുരന്ത നിവാരണ അതോറിറ്റി ഡയറക്‌ടർ സുദേഷ് കുമാർ മോക്‌ത അറിയിച്ചു.
അപകട സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ താമസക്കാരെ മുഴുവൻ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. താമസക്കാർ നോക്കി നിൽക്കെയാണ് കെട്ടിടം തകർന്നുവീണത്.
അതേസമയം കെട്ടിടം തകർന്നു വീണതിന്റെ അവശിഷ്‌ടങ്ങൾ പതിച്ച് സമീപത്തെ രണ്ട് നില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സമീപത്തെ ഹോട്ടലടക്കം രണ്ട് കെട്ടിടങ്ങൾ അപകടത്തിലാണെന്നും ദുരന്ത നിവാരണ അതോറിറ്റി ഡയറക്‌ടർ പറഞ്ഞു. കെട്ടിടത്തിലെ സ്‌ഥാപനങ്ങളിലെ ഓരോരുത്തർക്കും അടിയന്തര സഹായമെന്ന നിലയിൽ 10000 രൂപ വച്ച് നൽകിയിട്ടുണ്ട്.
Most Read: സംസ്‌ഥാനത്തെ ഭൂപ്രശ്‌നങ്ങൾ കണ്ടെത്തി ഡിസംബറിനുള്ളിൽ പട്ടിക തയ്യാറാക്കും; റവന്യൂമന്ത്രി