മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌ത് ആര്‍എസ്എസ്. തങ്ങൾക്കെതിരെ ജാവേദ് അക്‌തര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പരമാര്‍ശം നടത്തിയെന്നും അതിനാൽ 100 കോടി നഷ്‌ടപരിഹാരം വേണമെന്നും കാണിച്ചാണ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ധ്രുതിമാന്‍ ജോഷിയാണ് അക്‌തറിനെതിരെ കുര്‍ല മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ജാവേദ് അക്‌തര്‍ താലിബാനെയും ഹിന്ദു സംഘടനകളെയും തമ്മില്‍ താരതമ്യം ചെയ്‌തെന്നും ഇത് ഹിന്ദു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകൾക്കും അപകീര്‍ത്തി സൃഷ്‌ടിക്കാൻ കാരണമായെന്നുമാണ് ജോഷി പറയുന്നത്.
ആര്‍എസ്എസ് എന്നാൽ ഇന്ത്യന്‍ താലിബാന്‍ ആണെന്നായിരുന്നു ജാവേദ് അക്‌തറിന്റെ പരാമര്‍ശം. ഇതേതുടർന്ന് അക്‌തറിന്റെ സിനിമകൾ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കി ബിജെപിയും രംഗത്ത് വന്നിരുന്നു.
Read also: തീവ്രവാദ ബന്ധം; ജമ്മുവിൽ പോലീസുകാർ ഉൾപ്പെടെ 6 പേരെ പിരിച്ചുവിട്ടു