മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. കൊലക്കേസില്‍ അറസ്‌റ്റിലായ യുവതിയെ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാല്‍സംഗം ചെയ്‌തതായി യുവതി പരാതി നല്‍കി. ഈ മാസം 10ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് 20 കാരിയായ യുവതി ഇക്കാര്യം പറഞ്ഞത്.
മെയ് ഒമ്പതിനും 21 നും ഇടയിലാണ് കൂട്ട കൂട്ടബലാല്‍സംഗം നടന്നത്. മധ്യപ്രദേശിലെ രേവാ ജില്ലയിലെ പൊലീസ് സ്‌റ്റേഷനില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. സ്‌റ്റേഷൻ ഇന്‍ ചാര്‍ജ് അടക്കം അഞ്ച് പേര്‍ ചേര്‍ന്നാണ് കൂട്ടബലാല്‍സംഗം ചെയ്‌തതെന്നാണ് പരാതിയില്‍ യുവതി വ്യക്‌തമാക്കിയത്. ഒരു വനിതാ കോണ്‍സ്‌റ്റബിള്‍ രംഗത്തെത്തിയപ്പോള്‍ അവരെ സംഘം താക്കീത് ചെയ്‌തെന്നും യുവതി പറയുന്നു.