തിരുവനന്തപുരം: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്‌ജിത്തിന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംഭവം പ്രതിഷേധാർഹമാണ്. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ചുപൊറുപ്പിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഡിപിഐ പ്രതി സ്‌ഥാനത്തുള്ള കേസിൽ പ്രതികളെ പിടികൂടുന്നില്ല. പുന്ന നൗഷാദിന്റെയും, അഭിമന്യുവിന്റെയും കൊലയാളികൾക്ക് എതിരെ കാര്യമായ അന്വേഷണം ഉണ്ടായില്ല. എസ്‌ഡിപിഐയുമായി തിരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയവരാണ് സിപിഎം എന്നും വിഡി സതീശൻ ആരോപിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്‌ജിത്തിനെ വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. ബൈക്ക് ഇടിച്ചു വീഴ്‌ത്തി നാല് പേർ ചേർന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്‌ട്രീയ വിദ്വേഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
Most Read: കെ- റെയില്‍ ഒഴിച്ചുകൂടാനാവാത്ത പദ്ധതി; എംപിമാർ സഹകരിക്കണമെന്ന് മുഖ്യമന്ത്രി