കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിൽ കെഎം ഷാജി വേണ്ടെന്ന നിലപാടുമായി മുസ്‌ലിം ലീഗ് കാസർഗോഡ് മണ്ഡലം കമ്മറ്റി. സ്‌ഥാനാര്‍ഥി നിര്‍ണയത്തിനായി മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി ഭാരവാഹികളുമായും ലീഗ് സ്‌ഥാനാര്‍ഥികള്‍ മൽസരിക്കുന്ന മണ്ഡലം കമ്മറ്റി ഭാരവാഹികളുമായും നേതൃത്വം നടത്തിയ യോഗത്തിലാണ് മണ്ഡലം കമ്മറ്റി നിലപാട് വ്യക്‌തമാക്കിയത്.
യോഗം പുരോഗമിക്കുകയാണ്. ജില്ലാ മണ്ഡലം ഭാരവാഹികളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗവും ചേരും. സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ സ്‌ഥാനാര്‍ഥിത്വവും സിറ്റിംഗ് എംഎൽഎമാരിൽ ചിലരെ മാറ്റി നിർത്തുന്ന മാനദണ്ഡവും ഉന്നതാധികാര സമിതി യോഗത്തിൽ ചർച്ചയാകും.
അതേസമയം സിറ്റിംഗ് സീറ്റായ അഴിക്കോട് വീണ്ടും മൽസരിക്കാൻ താൽപ്പര്യം ഇല്ലെന്നും കാസർഗോഡ് മതിയെന്നും ആയിരുന്നു കെഎം ഷാജിയുടെ നിലപാട്. കാസർഗോഡോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും താൻ മൽസരിക്കാൻ താൽപ്പര്യപ്പെടുന്നില്ല എന്നും ഷാജി വ്യക്‌തമാക്കിയിരുന്നു.
Also Read: കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് വേണ്ട; ജയസാധ്യത കുറവെന്ന് ലീഗ് ജില്ലാ കമ്മിറ്റി