ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തണമെന്ന് സുപ്രീം കോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന പൊതുതാല്‍പര്യഹരജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
എന്നാൽ നഷ്‌ടപരിഹാരം നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ആരോഗ്യമേഖലയില്‍ ചിലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്‌ത സാഹചര്യത്തില്‍ നഷ്‌ടപരിഹാരം നല്‍കുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. മാത്രമല്ല പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധാരണയായി നഷ്‌ടപരിഹാരം നൽകാറില്ല. കോവിഡിന് മാത്രമായി ഇതിൽ മാറ്റം വരുത്താനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. നയപരമായ വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
Read also: ലക്ഷദ്വീപിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യേണ്ട ആവശ്യമില്ല; അഡ്‌മിനിസ്‌ട്രേഷൻ ഹൈക്കോടതിയിൽ