വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളെ ഇന്ന് സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളെ നാല് ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. ബത്തേരി ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. ക്രൈം ബ്രാഞ്ച് സംഘം അഞ്ച് ദിവസത്തെ കസ്‌റ്റഡി ചോദിച്ചെങ്കിലും നാല് ദിവസമാണ് കോടതി അനുവദിച്ചത്.
കസ്‌റ്റഡിയിൽ വിട്ടുകിട്ടിയ സഹോദരങ്ങളായ പ്രതികൾ ആന്റോ അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ, ജോസ് കുട്ടി അഗസ്‌റ്റിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്‌തു. കൽപറ്റ പോലീസ് സ്‌റ്റേഷനിൽ വച്ചാണ് പ്രതികളെ ചോദ്യം ചെയ്‌തത്. ക്രൈം ബ്രാഞ്ച് നടപടികൾക്ക് ശേഷം വനംവകുപ്പും പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെടും.
Read Also: സംസ്‌ഥാനത്തെ 493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു