മുട്ടില്‍ മരംകൊള്ള: അന്വേഷണത്തിന് സ്‌റ്റേ ഇല്ല; പ്രതികളുടെ ആവശ്യം തള്ളി

By Staff Reporter, Malabar News
muttil wood robbery
Representational Image
Ajwa Travels

കൊച്ചി: വയനാട് മുട്ടിൽ മരംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്‌റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌താണ്‌ വനം കൊള്ള നടത്തിയതെന്നും വില്ലേജ് ഓഫിസർമാരടക്കം കേസിൽ അന്വേഷണം നേരിടുകയാണെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി. ഇത് പരിഗണിച്ച കോടതി സ്‌റ്റേ ആവശ്യം തള്ളുകയായിരുന്നു.

പ്രതികളായ റോജോ അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ എന്നിവരടക്കമുള്ളവരാണ് അന്വേഷണത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

അതേ സമയം വയനാട് മുട്ടിലിലെ ഈട്ടിമരം കൊള്ളയിൽ വനം വകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചു. വനം വിജിലൻസ് സിസിഎഫിനാണ് അന്വേഷണ ചുമതല. റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവിൽ ഏതൊക്കെ ജില്ലകളിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന വിവരം അധികൃതർ ശേഖരിച്ചു തുടങ്ങി.
സംസ്‌ഥാന വ്യാപകമായി ഈട്ടിമരം മുറി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്‌ഥർ വനംമന്ത്രി വിളിച്ച യോഗത്തിൽ നേരത്തെ അറിയിച്ചിരുന്നു.

Read Also: പതഞ്‌ജലിയുടെ കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തലാക്കി നേപ്പാളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE