തൃശൂർ: വടകരയിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കല്ലേരി സ്വദേശി സജീവൻ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി വാഹനാപകട കേസുമായി ബന്ധപ്പെട്ട് സജീവനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് പുലർച്ചെ 2.30ന് സ്‌റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ നിലയിൽ സജീവനെ കണ്ടെത്തുകയായിരുന്നു.
ഒരു ഓട്ടോ ഡ്രൈവറാണ് സജീവൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചു. ആകെ അവശനിലയിലായിരുന്നു സജീവൻ എന്ന് ഓട്ടോ ഡ്രൈവർ പറയുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോലീസ് സജീവനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
Most Read: ആൺ- പെൺ വേർതിരിവ് വേണ്ട, മിക്‌സഡ് സ്‌കൂളുകൾ മതി; ബാലാവകാശ കമ്മീഷൻ