കസ്‌റ്റഡിയിൽ എടുത്ത യുവാവിന്റെ മരണത്തിൽ ദുരൂഹത; പോലീസിനെതിരെ വീണ്ടും ആരോപണം

By News Desk, Malabar News
Incident of death of women in Vaniyamkulam; The police called it murder
Representational Image
Ajwa Travels

തൃശൂർ: വടകരയിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കല്ലേരി സ്വദേശി സജീവൻ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി വാഹനാപകട കേസുമായി ബന്ധപ്പെട്ട് സജീവനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് പുലർച്ചെ 2.30ന് സ്‌റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ നിലയിൽ സജീവനെ കണ്ടെത്തുകയായിരുന്നു.

ഒരു ഓട്ടോ ഡ്രൈവറാണ് സജീവൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചു. ആകെ അവശനിലയിലായിരുന്നു സജീവൻ എന്ന് ഓട്ടോ ഡ്രൈവർ പറയുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോലീസ് സജീവനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

Most Read: ആൺ- പെൺ വേർതിരിവ് വേണ്ട, മിക്‌സഡ്‌ സ്‌കൂളുകൾ മതി; ബാലാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE