ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് രാഹുൽഗാന്ധി ഇഡിയെ അറിയിച്ചതായാണ് വിവരം. കേസിൽ ഈമാസം എട്ടിന് ഹാജരാകണമെന്ന് സോണിയ ഗാന്ധിയോടും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കെസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നാണ് കോൺഗ്രസ് പ്രസ്‌താവിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ പാർട്ടി മുഖപത്രം ആയിരുന്ന നാഷണൽ ഹെറാൾഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്. 2012ൽ സുബ്രഹ്‍മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉൾപ്പടെ ഉള്ളവർക്ക് എതിരെ കേസ് നൽകിയത്. സോണിയ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് കോടികണക്കിന് രൂപയുടെ സ്വത്തുള്ള എംജെഎൽ എന്ന കമ്പനിയായ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് പണം തട്ടിയെടുത്തു എന്നാണ് സുബ്രഹ്‍മണ്യ സ്വാമി ആരോപിച്ചിരുന്നത്.
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ് രായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്‌പയായി കൊടുത്തുവെന്നും ഈ തുക ഇതുവരെ തിരിച്ചടച്ചില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു. പിന്നീട് കേസിൽ 2015ൽ പട്യാല കോടതിയിൽ നിന്ന് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യം എടുത്തിരുന്നു.
Most Read: കോടഞ്ചേരിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു