തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പികെ ശ്രീമതിയെ സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മറിയം ധാവ്‌ളെ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് തുടരും.
സുശീല ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡണ്ട് സ്‌ഥാനത്ത് വരുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡണ്ട് മാലിനി ഭട്ടാചാര്യ മൂന്ന് ടേം പൂർത്തിയാക്കിയതിനെ തുടർന്നാണ് നിലവിൽ ദേശീയ വൈസ് പ്രസിഡണ്ട് ആയ പികെ ശ്രീമതി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്.
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കുകയും ചെയ്‌തു. പി സതീദേവി, സൂസണൻ കോടി, പികെ സൈനബ എന്നിവരും വൈസ് പ്രസിഡണ്ടുമാരാണ്. എൻ സുകന്യയും സിഎസ് സുജാതയുമാണ് ജോയിന്റ് സെക്രട്ടറിമാർ.
ട്രാൻസ് വനിതകൾക്ക് അംഗത്വം നൽകുന്നതിന് അസോസിയേഷൻ ഭരണഘടന ഭേദഗതി ചെയ്‌തു. 15 വയസിന് മുകളിലുള്ള ഏത് സ്‌ത്രീക്കും അംഗത്വം എടുക്കാം. നാല് ദിവസങ്ങളിലായി നടന്ന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉൽഘാടനം ചെയ്യും.
Most Read: വായ്‌പാ തട്ടിപ്പ്; ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും ജയിൽ മോചിതരാക്കാൻ ഉത്തരവ്