മോസ്‌കോ: ടുണീഷ്യന്‍ തീരത്തിനടുത്ത് വെച്ച് ബോട്ട് മറിഞ്ഞ് രണ്ട് കുഞ്ഞുങ്ങളടക്കം ആഫ്രിക്കയില്‍ നിന്നുള്ള 12 ഓളം അനധികൃത കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു. രാജ്യത്തെ മൊസൈക്ക് എഫ്എം റേഡിയോ സ്‌റ്റേഷനാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്‌തത്.
കുടിയേറ്റക്കാരുമായി വരികയായിരുന്ന ബോട്ട് സ്‌ഫാക്‌സ് തീരത്തിനടുത്ത് വെച്ച് മുങ്ങുകയായിരുന്നുവെന്ന് റേഡിയോ ഞായറാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. കൂടാതെ ലോക്കല്‍ കോസ്‌റ്റ് ഗാര്‍ഡുകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ കപ്പലില്‍ 30 പേര്‍ വരെ ഉണ്ടായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി.
രണ്ട് കുഞ്ഞുങ്ങളുടേതടക്കം 11 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെയായി കണ്ടെത്തി. അതേസമയം 7 പേരെ രക്ഷപ്പെടുത്തിയതായും എഫ് എം റേഡിയോ റിപ്പോര്‍ട്ട് ചെയ്‌തു.
സബ് – സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ കയറ്റിയ ബോട്ടാണ് മറിഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Read Also: ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് കോടതിയിലേക്ക്