അലഹബാദ്: രാമനും കൃഷ്‌ണനും ഭഗവദ് ഗീതക്കും പാരമ്പര്യ പദവി നല്‍കാന്‍ പാര്‍ലമെന്റ് നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖര്‍ കുമാര്‍ യാദവ്. ഫേസ്ബുക്കിലൂടെ രാമനെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് അറസ്‌റ്റ് ചെയ്‌തയാൾക്ക് ജാമ്യം നല്‍കുന്നതിന് ഇടയിലാണ് ശേഖർ കുമാറിന്റെ പ്രതികരണം.
ഹിന്ദു ദൈവങ്ങളായ രാമന്‍, കൃഷ്‌ണന്‍, വേദഗ്രന്ഥങ്ങളായ രാമായണം, ഭഗവദ് ഗീത, മഹര്‍ഷിമാരായ വാല്‍മീകി, വ്യാസന്‍ എന്നിവക്ക് പാരമ്പര്യ പദവി നല്‍കാന്‍ നിയമം നിര്‍മിക്കണമെന്നാണ് ശേഖര്‍ യാദവിന്റെ ആവശ്യം. പ്രതിയോട് അനുഭാവം കാണിക്കാൻ പാടില്ലാത്ത കുറ്റമാണ് ചെയ്‌തത് എങ്കിലും വിചാരണ പോലുമില്ലാതെ 10 മാസത്തിലേറെയായി ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യം അനുവദിക്കുന്നു എന്നും ജഡ്‌ജി പറഞ്ഞു.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പരാമര്‍ശത്തിലൂടെ ഇതിനുമുൻപും ജഡ്‌ജി ശേഖര്‍ കുമാര്‍ യാദവ് വിവാദത്തിൽ അകപ്പെട്ടിരുന്നു.
Read also: ഇന്ധനവില വർധന; സൗജന്യ വാക്‌സിൻ നൽകാനെന്ന് കേന്ദ്രമന്ത്രി