കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവസാന രണ്ട് ട്വന്റി-20യിലും കോവിഡ് സ്‌ഥിരീകരിച്ച ക്രുണാൽ പാണ്ഡ്യയുമായി സമ്പർക്കമുണ്ടായ എട്ടു താരങ്ങൾ കളിക്കില്ല. ഇവരുടെ ആർടിപിസിആർ പരിശോധന നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു.
ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹർ, കൃഷ്‌ണപ്പ ഗൗതം, ഇഷാൻ കിഷൻ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർക്കാണ് ശ്രീലങ്കയ്‌ക്കെതിരായ മൽസരങ്ങൾ നഷ്‌ടമാവുക.
ഇവർക്ക് പകരം നെറ്റ് ബൗളർമാരായ ഇഷാൻ പൊരെൽ, സന്ദീപ് വാര്യർ, അർഷദീപ് സിങ്ങ്, സായ് കിഷോർ, സിമ്രജിത് സിങ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം മൽസരം ബുധനാഴ്‌ച രാത്രി എട്ടു മണിക്ക് ആരംഭിക്കും. ചൊവ്വാഴ്‌ച നടക്കേണ്ടിരിയിരുന്ന മൽസരമാണിത്. പരമ്പരയിലെ അവസാന മൽസരം വ്യാഴാഴ്‌ചയാണ് നടക്കുക.
ആദ്യ ട്വന്റി-20യിൽ ഇന്ത്യയ്‌ക്കായിരുന്നു ജയം.
Most Read: കോവിഡ് പ്രതിരോധം; ഇന്ത്യയ്‌ക്ക് 25 മില്യൺ ഡോളർ സഹായം നൽകുമെന്ന് ആന്റണി ബ്ളിങ്കൻ